ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ

മത്സരം തുടങ്ങി പതിനഞ്ചാം മിനിറ്റിലാണ് യാസർ ഇബ്രാഹിം ഈജിപ്തിന് വേണ്ടി സ്കോർ ചെയ്തത്. ഇരുപത്തിയൊന്നാം മിനിറ്റിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ബോക്സിൽ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത മെസിക്ക് പിഴച്ചു. വലതുവശത്തേക്കുള്ള കിക്ക് ഈജിപ്ഷ്യൻ ഗോൾ കീപ്പർ മൊസ്ത ഷൊബൈർ കൃത്യമായി തട്ടിയകറ്റി.
ആദ്യ പകുതി പിന്നിടുമ്പോൾ ഏഴ് ഷോട്ട് ഓൺ ടാർഗ്ഗറ്റുകളാണ് അർജന്റീനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 53 % ബോൾ പൊസഷൻ അർജന്റീനയ്ക്കായിരുന്നു. അതെസമയം ആദ്യ ഗോൾ നേടിയ ശേഷം പ്രതിരോധത്തിലേക്ക് കൂടുതൽ ഊന്നികളിക്കുന്ന ഈജിപ്തിനെയാണ് കാണാൻ കഴിയുന്നത്.










