യുജിസി നെറ്റ് 2025 ജൂൺ സെഷൻ: അപേക്ഷ മേയ് ഏഴുവരെ

നിശ്ചിത വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) ലഭിക്കാനും അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാനുമുള്ള അർഹതാനിർണയ പരീക്ഷയും പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുമുള്ള യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി നെറ്റ്) 2025 ജൂൺ സെഷന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അപേക്ഷ ക്ഷണിച്ചു.

മൂന്നു കാറ്റഗറികൾ

(i) ജെആർഎഫ് അവാർഡിനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും (കാറ്റഗറി 1)

(ii) അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനും (കാറ്റഗറി 2)

(iii) പിഎച്ച്ഡി പ്രവേശനത്തിനുമാത്രം (കാറ്റഗറി 3)

ഇതിൽ കാറ്റഗറി 1-ൽ അർഹത നേടുന്നവർക്ക് (ജെആർഎഫ്, അസിസ്റ്റൻറ് പ്രൊഫസർ നിയമനം) പിഎച്ച്ഡി പ്രവേശനത്തിന് അർഹതയുണ്ട്. യുജിസി വ്യവസ്ഥകൾ/​െറഗുലേഷൻസ് പ്രകാരമുള്ള ഇൻറർവ്യൂ ഉണ്ടാകും.

കാറ്റഗറി 2-ൽ യോഗ്യത നേടുന്നവർക്ക്, ജെആർഎഫ് അർഹത ഉണ്ടാകില്ല.

കാറ്റഗറി 3-ൽ യോഗ്യത നേടുന്നവർക്ക് ജെആർഎഫ് അർഹതയോ അസിസ്റ്റൻറ് പ്രൊഫസർ നിയമന അർഹതയോ ഉണ്ടാകില്ല.

കാറ്റഗറി 2, 3 എന്നിവ പ്രകാരമുള്ള യുജിസി നെറ്റ് യോഗ്യത, പിഎച്ച്ഡി പ്രവേശനത്തിനായി സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകൾക്കു പകരമുള്ള ഒരു പ്രവേശനപരീക്ഷയായി പരിഗണിക്കാവുന്നതാണ്. ഈ രണ്ടു കാറ്റഗറികളിൽ യോഗ്യത നേടുന്നവരുടെ കാര്യത്തിൽ പിഎച്ച്ഡി പ്രവേശന പ്രക്രിയയിൽ റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ നെറ്റിൽ ലഭിച്ച മാർക്കിന് 70-ഉം യൂണിവേഴ്സിറ്റി/ഉന്നത വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന ഇൻറർവ്യൂ/വൈവയ്ക്ക് ലഭിക്കുന്ന മാർക്കിന് 30-ഉം ശതമാനം വെയ്റ്റേജ് നൽകി, ഇവയുടെ സംയുക്ത മെറിറ്റ് കണക്കാക്കി റാങ്കിങ് നടത്തി പ്രവേശനത്തിനായി പരിഗണിക്കും.

ഈ രണ്ട് വിഭാഗക്കാരുടെയും കാര്യത്തിൽ പിഎച്ച്ഡി പ്രവേശനത്തിന് നെറ്റിൽ ലഭിക്കുന്ന മാർക്കിന് യുജിസി നെറ്റ് ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷത്തേക്ക് സാധുതയുണ്ടാകും.നെറ്റ് ഫലത്തിൽ പെർസന്റൈൽ പരീക്ഷയിൽ ലഭിച്ച മാർക്ക് (ഒന്നിൽ കൂടുതൽ ഷിഫ്റ്റുകളിൽ നടത്തിയതെങ്കിൽ നോർമലൈസ്ഡ് മാർക്ക്) എന്നിവ ലഭ്യമാക്കുന്നതാണ്.

കാറ്റഗറി 3-ൽ (പിഎച്ച്ഡി പ്രവേശനത്തിനുമാത്രം) യോഗ്യത നേടിയതായി പരിഗണിക്കേണ്ടവരുടെ എണ്ണം റിസൽട്ട് കമ്മിറ്റി തീരുമാനിക്കും.

ഫെലോഷിപ്പ്, റിക്രൂട്ട്മെന്റ്

പട്ടികജാതി, മറ്റു പിന്നാക്ക, ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള നാഷണൽ ഫെലോഷിപ്പ് തിരഞ്ഞെടുപ്പ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർെമൻറ് മന്ത്രാലയം വഴിയായിരിക്കും നടത്തുന്നത്. പ്രസ്തുത ഫെലോഷിപ്പുകളിൽ താത്‌പര്യമുള്ളവരും യുജിസി നെറ്റ് അഭിമുഖീകരിക്കണം.

യുജിസി നെറ്റ് അപേക്ഷകരുടെ േഡറ്റാ, പിഎച്ച്ഡി പ്രവേശനത്തിന് ഉപയോഗിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും റിക്രൂട്ട്മെൻറ് പ്രക്രിയയിൽ ഉപയോഗിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ഏജൻസികൾക്കും യുജിസി/എൻടിഎ ലഭ്യമാക്കിയേക്കും.

വിഷയങ്ങൾ

ചില ശാസ്ത്ര വിഷയങ്ങളൊഴിച്ചാൽ മുഖ്യമായും ശാസ്ത്ര ഇതര മേഖലകളിലെ വിഷയങ്ങൾക്കാണ് (ഹ്യുമാനിറ്റീസ്‌, സോഷ്യൽ സയൻസസ്, ഭാഷാ വിഷയങ്ങൾ മുതലായവ) നടത്തുന്നത്. മൊത്തം 85 വിഷയങ്ങളിൽ പരീക്ഷ നടത്തും. പരീക്ഷ നടത്തുന്ന വിഷയങ്ങൾ, ഓരോ വിഷയത്തിന്റെയും സിലബസ് എന്നിവ ugcnet.nta.ac.in ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്.

അർഹതാ വ്യവസ്ഥകൾ

ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഷയങ്ങളിലോ (ഭാഷാ വിഷയങ്ങൾ ഉൾ​െപ്പടെ), കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്‌ട്രോണിക് സയൻസ് തുടങ്ങിയ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ (ഒബിസി- എൻസിഎൽ/പട്ടിക/ഭിന്നശേഷി/തേഡ് ജൻഡർ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക്) മാസ്റ്റേഴ്‌സ് ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

മാർക്ക് റൗണ്ടിങ് അനുവദനീയമല്ല

പിജിക്ക് പഠിക്കുന്നവർ, യോഗ്യതാ കോഴ്സ് ഫൈനൽ വർഷ പരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർ, യോഗ്യതാ കോഴ്സ് പരീക്ഷ വൈകിയവർ തുടങ്ങിയവർക്ക് വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.ഇവർ ജെആർഎഫ്/അസിസ്റ്റൻറ്‌ പ്രൊഫസർ അർഹത നേടിയതായി പരിഗണിക്കപ്പെടാൻ, നെറ്റ് ഫലം വന്ന് രണ്ട് വർഷത്തിനകവും പിഎച്ച്ഡി പ്രവേശനത്തിനെങ്കിൽ നെറ്റ് ഫലം വന്ന് ഒരു വർഷത്തിനകവും യോഗ്യതാ പ്രോഗ്രാം നിശ്ചിത മാർക്കോടെ, ജയിച്ചിരിക്കണം.

പിജി വിഷയത്തിൽ നെറ്റ് അഭിമുഖീകരിക്കണം

പിജി വിഷയത്തിൽ പരീക്ഷ അഭിമുഖീകരിക്കണം. പിജി വിഷയം നെറ്റ് വിഷയങ്ങളുടെ പട്ടികയിൽ ഇല്ലെങ്കിൽ, ബന്ധപ്പെട്ട മറ്റൊരു വിഷയത്തിൽ അഭിമുഖീകരിക്കാം.മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലോ പോപ്പുലേഷൻ സ്റ്റഡീസ് സ്പെഷ്യലൈസേഷനോടെ ജ്യോഗ്രഫിയിലോ പിജി ഉള്ളവർക്ക് പോപ്പുലേഷൻ സ്റ്റഡീസിൽ നെറ്റ് അഭിമുഖീകരിക്കാം.ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്‌, ഭാഷാ വിഷയങ്ങൾ എന്നിവയിൽ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് വിമൺ സ്റ്റഡീസ് നെറ്റ് അഭിമുഖീകരിക്കാം.

പരീക്ഷാതീയതി, ഘടന

ജൂൺ 21 മുതൽ 30 വരെയുള്ള കാലയളവിൽ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) ആയി പരീക്ഷ നടത്തും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പേപ്പറുകളുള്ള, ഇടവേള ഇല്ലാത്ത പരീക്ഷയാണ്. രണ്ടിലെയും ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും.

പേപ്പർ I, 100 മാർക്കിനും (50 ചോദ്യങ്ങൾ), പേപ്പർ II 200 മാർക്കിനും (100 ചോദ്യങ്ങൾ). എല്ലാ ചോദ്യങ്ങളും നിർബന്ധമാണ്. ശരിയുത്തരത്തിന് രണ്ടുമാർക്ക് വീതം കിട്ടും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് രീതി ഇല്ല. പേപ്പർ I, ടീച്ചിങ്/റിസർച്ച് അഭിരുചി വിലയിരുത്തുന്നതും പേപ്പർ II തിരഞ്ഞെടുത്ത വിഷയത്തിലെ വിജ്ഞാനം വിലയിരുത്തന്നതുമായിരിക്കും.കേരളത്തിൽ എല്ലാ ജില്ലകളിലുമായി 17 പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് നാല് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

റെക്കാഡഡ് സ്പോൺസസ് ഡിസ്‌പ്ലേ, ആൻസർ കീ ചലഞ്ച്, മാർക്ക് നോർമലൈസേഷൻ, ഫലം തയ്യാറാക്കൽ തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിൽ വിശദീകരിച്ചിട്ടുണ്ട്. റാങ്കിങ്ങിനായി പരിഗണിക്കപ്പെടാൻരണ്ടു പേപ്പറും അഭിമുഖീകരിച്ചിരിക്കണം. രണ്ടിനും കൂടി 40 ശതമാനം മാർക്ക് (സംവരണ വിഭാഗക്കാർക്ക് മൊത്തം 35 ശതമാനം) നേടിയിരിക്കണം.

അപേക്ഷ

അപേക്ഷ മേയ് ഏഴിന് രാത്രി 11.59 വരെ ugcnet.nta.ac.in വഴി നൽകാം. അപേക്ഷയിലെ വിവിധ ഓപ്ഷനുകൾ പരിശോധിച്ച് വേണ്ടത് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അപേക്ഷാഫീസ്: ജനറൽ -1150 രൂപ, ജനറൽ- ഇഡബ്ല്യുഎസ്, ഒബിസി (എൻസിഎൽ) -600 രൂപ, പട്ടിക/ഭിന്നശേഷി/തേഡ് ജൻഡർ വിഭാഗങ്ങൾ -325 രൂപ.

ക്രഡിറ്റ്/ഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ വഴി എട്ടിന് രാത്രി 11.59 വരെ അടയ്ക്കാം. അപേക്ഷയുടെ കൺഫർമേഷൻ പേജോ, അർഹത തെളിയിക്കുന്നതിലേക്കുള്ള ഏതെങ്കിലും രേഖയോ എവിടേക്കും അയയ്ക്കേണ്ടതില്ല.

അപേക്ഷയിൽ ഉണ്ടായേക്കാവുന്ന പിശകുകൾ ഓൺലൈനായി തിരുത്താൻ ഒൻപത് മുതൽ 10-ന് രാത്രി 11.59 വരെ സൗകര്യമുണ്ടാകും. വിവരങ്ങൾക്ക്: www.nta.ac.in

പരീക്ഷ ജൂണിൽ

നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദമുള്ളവർക്ക് യുജിസി നെറ്റിന് അപേക്ഷിക്കാൻ ബിരുദ കോഴ്സിൽ മൊത്തത്തിൽ 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. ഒബിസി-എൻസിഎൽ/ഇഡബ്ല്യുഎസ്/പട്ടിക/ഭിന്നശേഷി/യുജിസി തീരുമാനപ്രകാരമുള്ള മറ്റ് വിഭാഗക്കാർ എന്നിവർക്ക് 70 ശതമാനം മാർക്ക് മതി.

നാലു വർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദപ്രോഗ്രാമിൽ അന്തിമ വർഷത്തിൽ/അന്തിമ സെമസ്റ്ററിൽ പഠിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. അവർ യോഗ്യതാ ബിരുദ കോഴ്സിൽ മൊത്തത്തിൽ 75/70 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി ബിരുദം നേടണം. ഇവരെ ജെആർഎഫിന്/പിഎച്ച്ഡി പ്രവേശനത്തിന് അർഹത നേടിയതായി പരിഗണിക്കപ്പെടാൻ ജെആർഎഫ് എങ്കിൽ നെറ്റ് ഫലംവന്ന് രണ്ട് വർഷത്തിനകവും പിഎച്ച്ഡി പ്രവേശനത്തിനെങ്കിൽ നെറ്റ് ഫലംവന്ന് ഒരു വർഷത്തിനകവും യുജിസി റെഗുലേഷൻസ് പ്രകാരമുള്ള അർഹത/യോഗ്യത നേടേണ്ടതുണ്ട്‌. അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് നാല് വർഷ/എട്ട് സെമസ്റ്റർ ബിരുദക്കാർക്ക് അർഹത ഉണ്ടാകില്ല.നാലുവർഷ ബിരുദക്കാർക്ക് അവരുടെ ബിരുദം ഏതു തന്നെയായാലും പിഎച്ച്ഡി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിഷയമെടുത്ത് നെറ്റ് അഭിമുഖീകരിക്കാം.

കോളേജ്/സർവകലാശാലാ/സ്ഥാപനതല അസിസ്റ്റൻ്റ് പ്രൊഫസർ തിരഞ്ഞെടുപ്പിനും നിയമനത്തിനുമുള്ള മിനിമം എലിജിബിലിറ്റി മാനദണ്ഡം നെറ്റ്/എസ്ഇടി (സെറ്റ്)/എസ്എൽഇടി ആയിരിക്കും എന്ന വ്യവസ്ഥ തുടരും. ഇതിലെ ഇളവ് കാലാകാലങ്ങളിലെ യുജിസി െറഗുലേഷൻസ്, ഭേദഗതികൾ എന്നിവ പ്രകാരമായിരിക്കും. ചില വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്നവർ/ചില യോഗ്യതകൾ ഉള്ളവർ എന്നിവർക്ക്, അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിന് നെറ്റ് യോഗ്യത നേടണമെന്ന വ്യവസ്ഥയിൽ ഇളവു നൽകിയിട്ടുണ്ട്. പ്രായപരിധി

ജെ.ആർ.എഫിന് ഉയർന്ന പ്രായപരിധിയുണ്ട്. 1.6.2025-ന് 30 വയസ്സ് കവിഞ്ഞിരിക്കരുത്. ചില സംവരണ വിഭാഗക്കാർക്കും വനിതകൾക്കും ഗവേഷണ പരിചയമുള്ളവർക്കും അഞ്ചുവർഷംവരെ ഉയർന്ന പ്രായപരിധിയിൽ ഇളവുലഭിക്കും. അസിസ്റ്റൻറ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനും വേണ്ടി യുജിസി നെറ്റിന് അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!