മാല്യന്യമുക്ത പ്രവര്‍ത്തങ്ങളില്‍ ഉഴപ്പിയാല്‍ വ്യക്തികള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും പണം നഷ്ടമാകും : മന്ത്രി എം ബി രാജേഷ്

 

കേഴിക്കോട്: മാല്യന്യമുക്ത പ്രവര്‍ത്തങ്ങളില്‍ ഉഴപ്പിയാല്‍ വ്യക്തികള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും പണം നഷ്ടമാകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.

കോഴിക്കോട് കോര്‍പ്പറേഷനിലെ ഹരിത കര്‍മ്മ സോനാംഗങ്ങള്‍ക്കുള്ള ഇ- ഓട്ടോ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും പ്ലാന്‍ ഫണ്ട് ലഭിക്കും എന്ന അവസ്ഥക്ക് മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്ത നവകേരളത്തിനായി സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കഠിന പ്രയത്‌നത്തിലാണ്. ഇതിനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമ ഭേദഗതി ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം ഉറപ്പാക്കുന്നതാണ്.

ഇനി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലുള്ള സ്ഥിതി പഴയതുപോലെ ആയിരിക്കില്ലെന്നും 50000 രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. വെള്ളം മലിനമാക്കല്‍ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഈ നിയമങ്ങള്‍ക്ക് നല്ല പ്രചരണം വേണം. അലക്ഷ്യമായി മാലിന്യങ്ങള്‍ റോഡിലും പൊതുസ്ഥലത്തിലും വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ എടുക്കണമെന്നും മന്ത്രി പറഞ്ഞു.

മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒ പി ഷിജിന, പി ദിവാകരന്‍ ,എസ് ജയശ്രീ, പി സി രാജന്‍, കൃഷ്ണകുമാരി, പി കെ നാസര്‍, കുമാരി സി രേഖ, കൗണ്‍സിലര്‍മാരായ ഉഷാദേവി ടീച്ചര്‍, കെ സി ശോഭിത, ഒ സദാശിവന്‍, എന്‍ സി മോയിന്‍കുട്ടി, കെ മൊയ്തീന്‍ കോയ, നവ്യ ഹരിദാസ്, എസ് എം തുഷാര, ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്മാന്‍, ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!