മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേരുടെ ജീവന്‍ പൊലിഞ്ഞു

കോഴിക്കോട്: പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേരുടെ ജീവന്‍ പൊലിഞ്ഞു. മീന്‍ പിടിക്കുന്നതിനിടെ കപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നുവെന്നും അപ്രതീക്ഷിതമായതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നുമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ പറയുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചേറ്റുവയില്‍ നിന്നും 16 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് ഒരുഭാഗം കടലില്‍ മുങ്ങിത്താഴുകയായിരുന്നു. പൊന്നാനി സ്വദേശികളായ സിദ്ധീഖിന്റെ മകന്‍ ഗഫൂര്‍ (48), കുറിയ മാക്കാനകത്ത് അബ്ദുള്‍ സലാം (45) എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇസ്ലാഹ് ബോട്ട് സാഗര്‍ യുവരാജ് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു.

പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടവിവരം അറിഞ്ഞത് എന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊളിലാളികള്‍ പറഞ്ഞു. ‘കപ്പലില്‍ ഉണ്ടായിരുന്നവര്‍ നടത്തിയ തിരച്ചിലില്‍ നാലുപേരെ രക്ഷപ്പെടുത്തിയെന്നും രണ്ടു പേരെ കാണാതായെന്നും അറിഞ്ഞു. തുടര്‍ന്ന് ബോട്ടുകളുമായി അപകടസ്ഥലത്ത് എത്തി തിരച്ചില്‍ ആരംഭിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ഗഫൂറിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. മത്സ്യബന്ധത്തിന് പോയ മറ്റൊരു ബോട്ടില്‍ ഉള്ളവരാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ സലാമിനെ കണ്ടെത്താനായില്ല. സംശയം തോന്നിയതോടെ അപടത്തില്‍പ്പെട്ട ബോട്ടിന്റെ പകുതി ഭാഗം മറ്റൊരു ബോട്ടുകൊണ്ടു കെട്ടിവലിച്ച് ഉയര്‍ത്തി. അതിനുള്ളിലായിരുന്നു സലാമിന്റെ മൃതദേഹം”, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തൊഴിലാളി പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചേറ്റുവയില്‍ നിന്നും 16 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് ഒരുഭാഗം കടലില്‍ മുങ്ങിത്താഴുകയായിരുന്നു. പൊന്നാനി സ്വദേശികളായ സിദ്ധീഖിന്റെ മകന്‍ ഗഫൂര്‍ (48), കുറിയ മാക്കാനകത്ത് അബ്ദുള്‍ സലാം (45) എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇസ്ലാഹ് ബോട്ട് സാഗര്‍ യുവരാജ് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!